Mon-Sat: 4 pm to 7 pm | +9349159008

  • പെഡ്രൊ പരാമോ

ആ പുസ്തകം പെഡ്രൊ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റു പോലും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമ്മയിൽ നിന്ന് ഉദ്ധ...

ആ പുസ്തകം പെഡ്രൊ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റു പോലും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാൻ എനിക്ക് കഴിയും.ഈ നോവലിനെ കുറിച്ച് മാർക്കേസ് പറഞ്ഞ വാക്കുകളാണിത്.

   ഹുവാൻ പ്രേ സിയാദോ എന്ന യുവാവ് അച്ഛനായ പെഡ്രോ പാരാമോവിനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്ക് വരുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അമ്മയുടെ നിർദ്ദേശമനുസരിച്ചാണ്  അയാൾ വരുന്നത്. അമ്മയുടെ ഓർമ്മയിൽ പച്ച തഴച്ചു നിൽക്കുന്ന സൗഭാഗ്യം തികഞ്ഞ ഗ്രാമമാണ് കൊമാല.എന്നാൽ അയാൾ കാണുന്നത് ചുട്ടുപഴുത്ത മരുഭൂമി പോലൊരു പാഴ് പ്രദേശമാണ്. അയാൾക്ക് വഴി കാണിച്ചു കൊടുത്ത കഴുതക്കാരനായ അബുൺദിയോവിന്റെ ഭാഷയിൽ കൊമാല 'നരകത്തിന്റെ വായയാണ് 'അവിടെയുള്ളവർക്ക് നരകം പോലും തണുപ്പുള്ളതായി തോന്നും.എന്നാൽ കൊമാല ഒരു മരിച്ച ഗ്രാമമാണ്. അവിടെയാരും ജീവിച്ചിരിപ്പില്ല പെഡ്രോ പരാമോവും പണ്ടേമരി ച്ചിരിക്കുന്നു. ഗ്രാമത്തിലെത്തി കുറെ കഴിയുമ്പോഴേ പ്രേസിയാദോ ഇതു മനസ്സിലാക്കുന്നുള്ളു. വഴി കാണിച്ചു കൊടുത്ത അബുൺദിയോവും രാത്രിയിൽ താമസിക്കാൻ മുറി കൊടുത്തഡോണ്യാ എദു വിഹോസും അയാളെ അവിടെ നിന്ന് കൂട്ടികൊണ്ടു പോയ ദാമിയാന സിസ് നറോസും മരിച്ചവരാണ്. ഗ്രാമം മുഴുവൻ പണ്ടെന്നോ മരിച്ചു പോയവരുടെ ശബ്ദങ്ങൾ മാറ്റൊലി കൊള്ളുന്നു. രാത്രി പ്രത്യേകിച്ചും. ഗ്രാമത്തിലെത്തി ഏറെ താമസിയാതെ പ്രേസി യാദോവും മരിക്കുന്നു. ശവകുഴിയിലടക്കം ചെയ്യപ്പെട്ടവരുടെ ആത്മഭാഷണം കേൾക്കുന്നു. ഡൊറോത്തിയേയുമായി സംഭാഷണം ചെയ്യുന്നു. അങ്ങനെ ഗ്രാമത്തിന്റെ പഴയ കാലത്തിന്റെ ചരിത്രം മനസ്സിലാക്കുന്നു.

    ഈ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് പെഡ്രോ പരാമോയാണ്.താങ്ങാനാവാത്ത കടം മാത്രം പൈതൃകമായി ലഭിച്ച പെഡ്രോവിന്റെ ചാതുര്യം കൊണ്ടും നിഷ്കരുണമായ കയ്യൂക്കു കൊണ്ടും പ്രതാപിയായി തീർന്നതും, ഒരിട പ്രഭുവിനെപ്പോലെ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ അടക്കി ഭരിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം.

     പെഡ്രോ വി നെ ഉലച്ചതും അയാളുടെ അന്ത്യത്തിലേക്ക് നയിച്ചതുംഅയാൾക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയാതിരുന്ന ഒരു സ്ത്രീയായിരുന്നു. ബാല്യകാല സഖിയായ സുസാന സാൻ ഹുവാൻ. മറ്റു സ്ത്രീകളുമായി ബന്ധപ്പെടുമ്പോഴും  പെഡ്രോവിന്റെമനസ്സിൽ സുസാന ആശയും ആവേശവും സ്മൃതിയുമായി നീറിക്കിടന്നിരുന്നു. ഒടുവിൽ അവളെ ഭാര്യ യാക്കാൻ കഴിഞ്ഞപ്പോഴേക്കും അവൾ രോഗിണിയും വൃദ്ധയും ബുദ്ധി സ്ഥിരതയില്ലാത്ത വളുമായിത്തീർന്നു.സു സാനയുടെ മരണശേഷം നിഷ്ക്രിയ നായിത്തീർന്ന പെഡ്രോ അവളുടെ ജഢം കൊണ്ടുപോയ വഴിയിലേക്ക് തുറിച്ചു നോക്കി കൊണ്ടിരുന്നാണ് ബാക്കി ജീവിതം കഴിച്ചുകൂട്ടയത് അതിനിടയിൽ കൃഷിഭൂമി തരിശായിപ്പോയി.ചെറുപ്പക്കാർ കൂട്ടത്തോടെ നാടുവിട്ടു ബാക്കിയുള്ളവർ ഓരോരുത്തരായി മരിക്കുകയും ചെയ്തു.വഴിയിലേക്ക് നോക്കി കൊണ്ടു കസേരയിലിരിക്കുന്ന പെഡ്രൊ വി നെ കുടിച്ചു ബോധം കെട്ട അബു ൺദിയോ കൊല്ലുന്നേട ത്തു വച്ചാണ് നോവലവസാനിക്കുന്നത്.

ഫ്യൂഡലിസ്റ്റ് എന്നു വിളിക്കാവുന്ന ഒരു വ്യവസ്ഥിതിയാണ് കൊമാലയിൽ നിലനിൽക്കുന്നത് കരുത്തനും ക്രൂരനുമായ അയാളെ ജനങ്ങൾ ഭയപ്പെടുന്നു എന്നത് വാസ്തവമാണ്. എന്നാൽ അയാളുടെ ശക്തിയുടെ തണലിൽ അവർ സുരക്ഷിതത്വം കണ്ടെത്തുന്നു അതി  ലെങ്കിൽ അനാഥരും നിഷ്ക്രിയരുമായിത്തീരും എന്നാണവരുടെ പേടി.അതാ സ്ഥാനത്തല്ല താനും. ഞാൻ കൈ കെട്ടിയിരിക്കും അതോടെ കൊമാല പട്ടിണി കിടന്ന് ചാവും എന്നു പറയുന്നുണ്ട്.

സുസാനയുടെ മരണശേഷം അങ്ങനെ തന്നയാണ് സംഭവിക്കുന്നതും '

ക്രൂരനും ശക്തനും രക്ഷകനുമായ ഒരു നേതാവിനോട് ജനങ്ങൾക്ക് തോന്നുന്ന ഈ ആകർഷണം ലാറ്റിൻ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യാഥാർത്ഥ്യമാണ്. കരുത്തും പൗരുഷവും തുളുമ്പുന്ന പുരുഷൻ അവിടെ ബഹുമാനിക്കപ്പെടുന്നു. ഒട്ടൊക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്നു. ഈ ആരാധനയുടെ തെളിവാണ് കൊമാലയിലെ സ്ത്രീകൾ പെഡ്രോവിന് വേണ്ടി കിടപ്പറ വാതിലുകൾ സ്വമേധയാ തുറന്നിടുന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്നതും.

അത്യന്തം ശ്രദ്ധേയമായ ഒരു സംഭവമുണ് ഈ കൃതിയിൽ സുസാനയുടെ ചരമ മറിയിച്ചു കൊണ്ടുള്ള പള്ളി മണികൾ മുഴങ്ങി.ഒരു പള്ളിയിലല്ല, ആ പ്രദേശത്തെ എല്ലാ പള്ളികളിലെയും മണികൾ'.ആർക്കും ചെവി കേൾക്കാൻ കഴിയാത്ത വിധത്തിൽ മൂന്ന് ദിവസം. അതു കേട്ട് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെത്തിച്ചേർന്നു. അവരുടെ പിന്നാലെ ഒരു സർക്കസ്സും ബാന്റ് സംഘവും. വഴിയെ കച്ചവടക്കാരും കോഴിപ്പോര്കാരും. ദു:ഖകരമായ ഒരു സന്ദർഭം അങ്ങനെ വമ്പിച്ച ഒരുത്സവമായി മാറി. ഉത്സവത്തിരക്കിനിടയിൽ സുസാനയുടെ ശവസംസ്കാരം ആരും ശ്രദ്ധിച്ചില്ല.ജീവിതത്തോടും മരണത്തോടും മറ്റും റൂൾഫോ വിനുള്ള നിലപാട് കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ഈ സംഭവത്തിൽ തെളിഞ്ഞു കാണാം.

ഏത് അളവുകോൽ വെച്ചളന്നാലും ഒരു മാസ്റ്റർ പീസാണ് പെഡ്രോ പരാമോ.ഇതിന് ശേഷം   മരണംവരെയും (1986) റുൾഫോ സാഹിത്യകൃതികളൊന്നുംരചിക്കുകയുണ്ടായില്ല.

  • സിദ്ധാർത്ഥ

 ജർമൻ എഴുത്തുകാരനായിരുന്ന ഹെർമൻ ഹെസ്സെ യുടെ പ്രശസ്തമായ പുസ്തകമാണ് സിദ്ധാർത്ഥ... നോവൽ വിഭാഗത്തിൽ ഉൾപ്പെടുമെങ്കിലും .. കഥയാണെങ്കിലും അതിനുമപ്പുറം ആത്മാന്വേഷണത്തിന്റെ പുസ്തകമായി ഇതിനെ വിശേഷിപ്പിക്കാ...

 ജർമൻ എഴുത്തുകാരനായിരുന്ന ഹെർമൻ ഹെസ്സെ യുടെ പ്രശസ്തമായ പുസ്തകമാണ് സിദ്ധാർത്ഥ... നോവൽ വിഭാഗത്തിൽ ഉൾപ്പെടുമെങ്കിലും .. കഥയാണെങ്കിലും അതിനുമപ്പുറം ആത്മാന്വേഷണത്തിന്റെ പുസ്തകമായി ഇതിനെ വിശേഷിപ്പിക്കാം.. ബുദ്ധ തത്വങ്ങൾ രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിൽ സമന്വയിപ്പിക്കുന്ന രസകരമായ ആഖ്യാനം കൊണ്ട് സിദ്ധാർത്ഥ ശ്രദ്ധേയമാവുന്നു.. പൗരസ്ത്യ മാതൃകയായ ഗൗതമ ബുദ്ധന്റേയും പാശ്ചാത്യമാതൃകയെന്നു പറയാവുന്ന സിദ്ധാർത്ഥ ന്റേയും കഥ...                       .....................................ക്ഷണികവും ദു:ഖപൂർണവുമായ ഒരു സ്വപ്നം പോലെ ഈ പ്രപഞ്ചം വെറും മായയാണെന്ന് ബുദ്ധനും ,, ഇതൊക്കെയും വർത്തനത്തിന്റെ മൂല്യങ്ങളാണെന്ന് സിദ്ധാർത്ഥനും അറിയുന്നു.. രണ്ടു ഭാഗങ്ങളായാണ് ഈ കഥ മുന്നോട്ട് പോവുന്നത് .. ആത്മീയതയും ദാർശനികതയും ഒരു പോലെ സമ്മേളിക്കുന്ന ഒരു കൃതിയാണ് "സിദ്ധാർത്ഥ "......................... മുൻ കാലങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക രീതിയനുസരിച്ച് "ശ്രേഷ്ഠ പുത്രനാ''യിരുന്നു സിദ്ധാർത്ഥൻ.. തന്റെ ബുദ്ധി കൊണ്ടും ആ കാര സൗഷ്ടവം കൊണ്ടും സകലരേയും തന്നിലേക്കാകർഷിക്കാൻ കഴിഞ്ഞ സിദ്ധാർത്ഥൻ പക്ഷെ തന്റെയുള്ളിൽ തൃപ്തനായിരുന്നില്ല..                                                              ആത്മാന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിദ്ധാർത്ഥൻ ഭൗതികാ സ്വാദനങ്ങളിലേക്കും കടക്കുന്നു.. കാലമെന്നത് ഭൂതവും ഭാവിയുമല്ല, വർത്തമാനം മാത്രമാകുന്നു എന്ന കാഴ്ചയിൽ ജീവിക്കുന്നു.. ജീവിതത്തിന്റെ വ്യത്യസ്ത അർത്ഥ തലങ്ങളിലൂടെ കടന്നു പോവുന്ന സിദ്ധാർത്ഥൻ ആത്മ സുഹൃത്തായ ഗോവിന്ദനോടു പറയുന്ന ഒരു വാചകത്തിൽ നമുക്ക് ഈ പുസ്തത്തെ ഒതുക്കാം.. "അറിവ് പകർന്ന് കൊടുക്കാനാവും.. എന്നാൽ യഥാർത്ഥ ജ്ഞാനം പകർന്നു കൊടുക്കാനാവില്ല.. യഥാർത്ഥ ജ്ഞാനം കണ്ടെത്താം.. രക്ഷാകവചമാക്കാം.. അതിലൂടെ അത്ഭുതങ്ങൾ കാട്ടാം... പക്ഷെ പകരാനും പഠിപ്പിക്കാനു മാവില്ല.. "                   മനുഷ്യന്റെ അവസ്ഥകളുടേയും അവന് സാധ്യമാക്കാവുന്ന ഒരു പൂർണതയുടേയും കഥയാണ് " സിദ്ധാർത്ഥ "     

  • സോഫിയുടെ ലോകം

1991 ൽ നോർവീജിയൻ ഭാഷയിലാണ് ഗാർഡർ സോഫിയുടെ ലോകം എഴുതുന്നത്. നോർവേയിൽ വൻ ജനപ്രീതി നേടിയ പുസ്തകം 53 ഭാഷകളിൽ മൊഴിമാറ്റം നടത്തി. ഏതാണ്ട് 40 ലക്ഷം കോപ്പികൾ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു.നോർവെ യ്ക്ക് പുറത്...

1991 ൽ നോർവീജിയൻ ഭാഷയിലാണ് ഗാർഡർ സോഫിയുടെ ലോകം എഴുതുന്നത്. നോർവേയിൽ വൻ ജനപ്രീതി നേടിയ പുസ്തകം 53 ഭാഷകളിൽ മൊഴിമാറ്റം നടത്തി. ഏതാണ്ട് 40 ലക്ഷം കോപ്പികൾ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു.നോർവെ യ്ക്ക് പുറത്ത് ഒരു നോർവീജിയൻ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണിത്. 1994 ൽ ജർമ്മൻ യൂത്ത് ലിറ്ററേച്ചർ പുരസ്കാരം ഈ പുസ്തകം നേടി.ഇന പുസ്തകത്തെ ആസ്പദമാക്കി നിരവധി സിനിമകളും കമ്പ്യൂട്ടർ ഗെയിമുകളും പുറത്തു വന്നിട്ടുണ്ട്.

14 വയസ്സുകാരിയായ സോഫി അമുണ്ട്സൻ നോർവെയിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത് .അവളുടെ അച്ഛൻ ഒരു പെട്രോളിയും ടാങ്കറിലെ ക്യാപ്റ്റനാണ്.അദ്ദേഹം മിക്കപ്പോഴും വിദേശത്തായിരിക്കും അവളുടെ വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത്.

അങ്ങനെയിരിക്കെ സോഫിയക്ക് രണ്ട് അജ്ഞാത സന്ദേശങ്ങൾ ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത് .ആരാണ് നീ? എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത്? എന്നതായിരുന്നു സന്ദേശം.കഞ്ഞുകൾ പിന്നീട് വന്ന് കൊണ്ടിരുന്നു. അതിൽ തത്വചിന്തയുടെ കുറിച്ചും തത്ത്വചിന്തയുടെ ചരിത്രത്തെക്കുറിച്ചുമുള്ള പഠനങ്ങളും സംവാദങ്ങളുമായിരുന്നു. ഈ കത്തിലൂടെയും ചർച്ചകളിലൂടെയുമാണ് നോവൽ മുന്നോട്ട് നീങ്ങുന്നത്.പിന്നീട് കത്ത് എഴുതുന്ന ആളെ കണ്ടു പിടിച്ചെങ്കിലും അവർ തുടർന്നും സംവാദങ്ങളിലേർപ്പെട്ടു.

ക്രിസ്തുവിന്റെ ജനനത്തിന് അറുനൂറ് വർഷം മുൻപ് ഗ്രീസിലുണ്ടായ പുതിയ രീതിയിലുള്ള ചിന്തയെയാണ് തത്ത്വശാസ്ത്രം, ദർശനം എന്നിവ കൊണ്ട് നാം അർത്ഥമാക്കുന്നത്. അതു വരെ ആളുകൾ തങ്ങളുടെ സംശയങ്ങൾക്ക്, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടിരുന്നത് ഭിന്നങ്ങളായ മതങ്ങളിൽ നിന്നാണ്.മതാത്മകമായ ഈ വിശദീകരണങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഐതിഹ്യങ്ങളുടെ രൂപത്തിൽ സംക്രമിച്ചു. ദാർശനികമായ ചോദ്യങ്ങൾക്ക്, ഐ തിഹ്യാത്മകമായ വിശദീകരണങ്ങൾ ലോകമെമ്പാടും സഹസ്രാബ്ദങ്ങളായി പടർന്നിട്ടുണ്ട്. എന്നാൽ ഈ കഥാസഞ്ചയങ്ങൾ വിശ്വാസാമല്ലെന്ന് തെളിയിക്കുവാനാണ് ഗ്രീക്കു ചിന്തകർ ശ്രമിച്ചത്.

ഇങ്ങനെ തത്ത്വചിന്തയുടെ ചരിത്രത്തിൽ തുടങ്ങി ഇതുവരെയുള്ള കാലഘട്ടം വരെ വിശദമായി കത്തിലൂടെയും നേരിട്ടും മനസ്സിലാക്കി കൊടുക്കുന്നു.

ഡെമോക്രീറ്റ് സ്, സോക്രട്ടീസ്, ആതൻസ്, പ്ലേറ്റോ ,അരിസ്റ്റോട്ടിൽ, ഹെല നിസം ,മധ്യകാലങ്ങൾ, നവോത്ഥാനം, ബാറോക്ക്, ദെക്കാർത്തേ, സ്പിനോസ, ലൊക്കെ, ഹ്യൂം, ബെർക്ക് ലി, ബ്ജെർക്ക് ലി, കാൽപനികത, ഹെഗൽ, കീർക്ക ഗർ, മാർക്സ്, ഡാർവിൻ, പ്രോയ്ഡ്, എന്നിവരെയും കാലഘട്ടങ്ങളെയും വളരെ വിശദമായി ചർച്ച  ചെയ്യുന്ന എന്നാൽ ലളിതമായ ഭാഷയിൽ സാഹിത്യവും തത്ത്വ ചിന്തയും വിഷയമായി വരുന്ന നോവലാണിത്.മെറ്റാഫിക്ഷൻ (കഥകൾക്കുള്ളിൽ കഥ പറയുന്ന രീതി) അദ്ദേത്തിന്റെ സവിശേഷതയാണ്.

ദർശനങ്ങളുടെ ഭാരമില്ലാതെ ദർശനങ്ങളെ ലളിതമായി വിവരിക്കാനും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഈ നോവൽ സഹായിക്കുന്നു.മുതിർന്ന വായനക്കാർക്കും, തുടക്കക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടാവുന്ന ഒരു കൃതിയാണിത്.

ലാറ്റിനമേരിക്കൻ നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ്. മാജിക്കൽ റിയലിസം എന്ന് പ്രസിദ്ധമായ ലാറ്റിനമേരിക്കൻ സാഹിത്യ ശൈലിമുളയെടുക്കുന്നത് പ്രസിഡൻറിലാണ്. അസ്തു റിയാസ് ഇതിനെക്കുറിച്ച് പറയുന്നത്...

ലാറ്റിനമേരിക്കൻ നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ്. മാജിക്കൽ റിയലിസം എന്ന് പ്രസിദ്ധമായ ലാറ്റിനമേരിക്കൻ സാഹിത്യ ശൈലിമുളയെടുക്കുന്നത് പ്രസിഡൻറിലാണ്. അസ്തു റിയാസ് ഇതിനെക്കുറിച്ച് പറയുന്നത് ഇതാണ്.ഒരു മേഘം രാക്ഷസനായി മാറുന്നത് കണ്ടു എന്ന് ഒരു ഗ്രാമീണൻ പറയും, ഒരു മേഘം കല്ലായി മാറിയത് എങ്ങനെ എന്നും അവൻ പറഞ്ഞു തരും, അവരെല്ലാം ചിന്തിക്കുന്നതു തന്നെ രൂപങ്ങിലാണ് .പരിണാമങ്ങളൊന്നും അവർ കാണുന്നില്ല, എന്നാൽ അവർ അതിനെ മാറ്റി മറിച്ച് മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.അവിടെയാ കട്ടെ യാഥാർത്ഥ്യം അപ്രത്യക്ഷമാവുകയും സ്വപ്നം പ്രത്യക്ഷമാവുകയും ചെയ്യുന്നു.അവിടെ സ്വപ്നങ്ങൾ പ്രകടമാവുകയും കാണാവുന്ന, കേൾക്കാവുന്ന, തൊട്ടറിയാവുന്ന യാഥാർത്ഥ്യമായി മാറുകയും ചെയ്യുന്നു.

   ലാറ്റിനമേരിക്കയക്ക് അസാധാരണമായ സംസ്കാരമുണ്ട് എന്ന അറിവിൽ നിന്നാണ് മാജിക്കൽ റിയലിസം തുടങ്ങുന്നതു തന്നെ അവരുടെ വിശ്വാസങ്ങൾ, പുരാവൃത്തങ്ങൾ, സ്വപ്നങ്ങൾ ,തദ്ദേശീയരായ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുവാൻ അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ പഠിക്കാൻ ഒരുങ്ങിയവരിൽ നിന്നാണ് ലാറ്റിനമേരിക്കയിലെ പുതുനോവൽ ആരംഭിക്കുന്നത് മായൻ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ ജീവിതവസാനം വരെ ശ്രമിച്ച മനുഷ്യനായി തന്നു അസ്തൂറിയാസ്.POPOL VUH എന്ന മായൻ ഇതിഹാസം എഴുതിയ ഭാഷയിൽ നിന്ന് പരിഭാഷപ്പെടുത്താനും അസ്തൂറിയാസ് ശ്രമിച്ചിരുന്നു.

  എന്നാൽ ഇന്ത്യാക്കാരെക്കുറിച്ചോ, സ്വദേശീയതയെക്കുറിച്ചോ അമേരിക്ക തുടങ്ങിയ വൻ രാഷ്ട്രങ്ങളുടെ കോളനീകരണത്തിന് എതിരായി എഴുതിയ പുസ്തകങ്ങളല്ല അസ്തു റിയാസിനെ അസ്തൂറിയാസ് ആക്കിയത്.1898 മുതൽ 1920 വരെ ഗ്വാട്ടിമാല ഭി ച്ചിരുന്ന ഏതാധിപതിമാനുവൽ എസ്റ്റാഡ കാവ് റ്റയെ അധികരിച്ച എഴുതിയ *പ്രസിഡന്റാണ്* അസ്തു റിയാസിന്റ ഏറ്റവും പ്രസിദ്ധമായ പുസ്തകം.ഏകാധിപത്യ ഭരണത്തെക്കുറിച്ചും. അത് സമൂഹത്തിലും മനുഷ്യരിലും സൃഷ്ടിക്കുന്ന ഫലങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള അസ്തു റിയാസിന്റ അന്വേഷണമാണ് ഈ പുസ്തകം. എങ്ങനെയും അധികാരം നിലനിർത്തുക എന്ന ലക്ഷ്യം മാത്രമുള്ള ഭരണാധികാരികൾ ,അതിനു വേണ്ടിയുള്ള കൊടും ക്രൂരതകൾ, ഭീകര മർദനം, കൊലപാതകങ്ങൾ, നുണകൾ, കള്ളത്തരങ്ങൾ, അധികാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും അന്വേഷിച്ചിറങ്ങിയ അസ്തു റിയാസ് ചെന്നെത്തുന്നത് ഭയത്തിലാണ്. പേടിയോട് പേടി.ഏകാധിപതി മുതൽ ബുദ്ധിയുള്ള എല്ലാവർക്കും പേടിയാണ്. അധികാരവും ഭയവും ഈ നോവലിലെ ഓരോ വാക്കിലും വരിയിലും കഥാപാത്രത്തിലും നിറഞ്ഞു നിൽക്കുന്നു .

     അസ്തൂ റിയാസ് നോവലിൽ സ്ഥലകാലങ്ങളെക്കുറിച്ച് പ്രത്യക്ഷ സൂചനകളില്ല; പതിവുപോലെ ആദി അന്തമുള്ള കഥയില്ല, ഒരു പിടി സംഭവങ്ങൾ മാത്രം.ഐ തിഹ്യങ്ങളുടെയും പുരാണങ്ങളുടെയും ഘടനയെ ശരിക്കും ഉപയോഗപ്പെടുത്തി, ഭയത്തിന്റെ നൂലുകൊണ്കെട്ടിപ്പൊക്കിയിരിക്കുന്നു .        

      വ്യാഖ്യാനങ്ങളെക്കാൾ ആവിഷ്കാരത്തിന് പ്രാധാന്യം നൽകുകയാണ് അസ്തൂറിയാസിന്റെ രീതി. വാക്കുകൾ, വാചകങ്ങൾ എല്ലാം മുറിച്ചു മുറിച്ച് ഉപയോഗിക്കുന്നത് ആ കാലഘട്ടത്തിൽ സമൂഹത്തിലാകെ നിറഞ്ഞു നിന്ന ഭയത്തെ അനുഭവിപ്പിക്കും. ദൈവത്തെപ്പോലെ തൂണിലും തുരുമ്പിലും പ്രസിഡന്റ് ഉണ്ട് എന്ന് വായനക്കാരനും തോന്നും. മരണത്തെ എതിർക്കാനാവുന്നത് സ്നേഹം ഒന്നിന് മാത്രമാണ് എന്ന ടീച്ചറുടെ ഉപദേശം. ഭയത്തിനും നുണകൾക്കുമിടയിൽ തെളിയുന്ന സ്നേഹം ഈ നോവലിസ്റ്റ ശക്തിയാണ്.വിനോദിക്കാനും രസിപ്പിക്കുവാനുമാണ് നിങ്ങൾ നോവലെഴുതുന്നതെങ്കിൽ അതു കത്തിച്ചു കളയുക. അങ്ങനെയെഴുതിയ നോവലുകളൊക്കെ ഇന്നാരാണോർക്കുന്നത്- അസ്തൂ റിയാസ് തന്റെ നോബൽ പുരസ്കാര പ്രഭാഷണത്തിൽ ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ദർശനവും ആവിഷ്കാരലക്ഷ്യവും ഇത് വെളിപ്പെടുത്തുന്നുണ്ട്.

1899-ൽ ഗ്വാട്ടിമാലയിലാണ് അസ്തൂ റിയാസ് ജനിച്ചത്. 1930ൽ പാരീസിൽ വച്ച് എഴുതിയ ലെജൻഡ്സ് ഓഫ് ഗ്വാട്ടിമാല എന്ന കൃതി ഏറ്റവും നല്ല സ്പാനിഷ് അമേരിക്കൻ പുസ്തകത്തിനുള്ള അവാർഡ് നേടി 1967ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടി.സ്ട്രേങ്ങ് വിൻഡ്, മുലാത്ത, ടെംപിൾ ഓഫ് ലാർക്ക് എന്നിവയാണ് മറ്റു കൃതികൾ

കല്‍ക്കത്തയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ ദേവിപുരമാണ് കഥാപരിസരം. തിര്‍ച്ചയായും ഇതൊരു സാങ്കല്‍പ്പിക സ്ഥലമായിരിക്കുമെന്നു ഒരു വായനക്കാരനും വിശ്വസിച്ചിരിക്കാന്‍ വഴിയില്ല. ദേവിപുരം ഗ്...

കല്‍ക്കത്തയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ ദേവിപുരമാണ് കഥാപരിസരം. തിര്‍ച്ചയായും ഇതൊരു സാങ്കല്‍പ്പിക സ്ഥലമായിരിക്കുമെന്നു ഒരു വായനക്കാരനും വിശ്വസിച്ചിരിക്കാന്‍ വഴിയില്ല. ദേവിപുരം ഗ്രാമത്തിലെ വൈദ്യ മഹാശയനും മശായിയുടെ പിതാവുമായ ജഗത്ബന്ധ്ധുമശായി പണികഴിപ്പിച്ച ചികിത്സാലയമാണ് പിന്കാലത്ത് ആരോഗ്യ നികേതനമാവുന്നത്. രോഗിയുടെ നാഡിപിടിച്ചു രോഗം ഗണിക്കുകയും മരണം പ്രവചിക്കുകയും ചൈതിരുന്ന അസാമാന്യ ചികില്‍സാപാടവമുണ്ടായിരുന്ന ജഗത്ബന്ധ്ധുമശായിയുടെ കഴിവ് അതിലും മികവോടെയാണ് ജീവന്‍ മശായിക്ക് പ്രപ്തമാവുന്നത് .

ദേശപ്രകൃതിയും മനുഷ്യപ്രകൃതവും തമ്മില്‍ പൊക്കിള്‍കൊടി ബന്ധ്ധ്മുണ്ടായിരുന്ന സാമുഹിക ചുറ്റുപാടില്‍ ജന്മസിധ്ധികൊണ്ടും ശുദ്ധസാധനകൊണ്ടും വിവേകമതികളായ ദേശത്തെ ഭിഷ്വഗരന്മാര്‍ക്ക് സ്പര്‍ശനം കൊണ്ടും മനനം കൊണ്ടും രോഗപ്രവചനം സാധ്യമാവുമായിരുന്നു എന്നത് ചരിത്ര ലിഖിതം. ആധുനിക ചികിത്സ വ്യവഹാരത്തിന്റെ പടിവാതിക്കല്‍ വെച്ച് ഈ പാരമ്പര്യത്തിന്‍റെ അവസാന കണ്ണികള്‍ക്ക് സഹിക്കേണ്ടിവന്ന അവമതിയുടെയും പ്രധിസന്ധികളുടെയും ചിലപ്പോഴെങ്ങിലും ഉണ്ടാവുന്ന തിളക്കങ്ങളുടെയും കഥകുടിയാണ് ആരോഗ്യനികേതനം പറയുന്നത് .

ജീവന്‍ മശായി പിതാവിന്റെ ചികിത്സ കേന്ദ്രത്തെ ആരോഗ്യ നികേതനമായി മാറ്റിയ കാലം .അന്ന് ദേവിപുരം കുറേകൂടി സുഭിക്ഷമായിരുന്നു. പരിഷ്കാരങ്ങളും സമ്പത്തും ഒന്നും അധികമായി ഉണ്ടായിരുന്നിലങ്ങിലും. ദൂരങ്ങള്‍ താണ്ടി എപ്പോഴെങ്ങിലും ഒരു ശുഭവസ്ത്ര ധാരിയോ പരിഷ്കൃതനൊ അവിടേക്ക് വരുന്നുവെങ്ങില്‍ അത് തങ്ങളുടെ മശായിയെ കാണാന്‍ വരുന്നവരാനന്നു അവര്‍ക്കറിയാം ജീവന്‍ മശയിയുടെ നാഡിശാസ്ത്രം ശരീരത്തിന്റെയും പ്രകൃതിയുടെയും താള ലയ സമുന്വയ്ത്തെ വീണ്ടെടുക്കാനുള്ള ധ്യാനമന്ത്രം കുടിയാന്നന്നു ഗ്രാമിന്നരെപോലെ അവരും വിശ്വസിക്കുന്നു .

മശായിയുടെ നല്ല പ്രായത്തില്‍ അദേഹത്തിനു പ്രസിദ്ധിയും പ്രതിഷ്ട്ടയും വേണ്ടുവോളം ലഭിച്ചു. സ്വന്തം തൊഴിലുകൊണ്ട് കുറെ ഏറെ സമ്പത്ത് ഉണ്ടാക്കമായിരുന്നെങ്ങിലും തന്‍റെ ചികിത്സ ജ്ഞാനത്തിന്‍റെ ഗര്‍വു കൊണ്ടും പാവങ്ങളോടുള്ള സൗമനസ്യം കൊണ്ടും പിന്‍ഗള കേശിനിയായ മൃത്യുവിന്‍റെ ഹിമശിതളകരങ്ങളെ തേടിയലയുവാനുള നിയോഗാര്‍ത്തി കൊണ്ടും മശായി അതിനൊന്നും ശ്രമിചില്ലന്നു മാത്രം. 

മശായിയുടെ ഈ സ്വഭാവത്തെ ജീവിതാന്ത്യം വരെ ഒരു ഭ്രാന്തിയെ പോലെ ഭാര്യ അത്തര്‍ ബൌ നേരിട്ടുകൊണ്ടിരുന്നു.സദാ കലുഷിതമായിരുന്നു അവരുടെ മനസ്സ് . മശായിയുടെ മൃത്യു പ്രവചനത്തെ പ്രാകിയും ശപിച്ചും അവര്‍ ജീവിതം സ്വയം ഹോമിച്ചുകൊണ്ടിരുന്നു.എത്രയോ മരണങ്ങള്‍  ഹൃദയഭേദകമായ സങ്കടങ്ങള്‍ രോഗിയുടെ അന്ത്യ നിമിഷങ്ങള്‍, ഇതിനൊക്കെ സാക്ഷിയായി ഉറച്ച കാല്‍വെപ്പ്‌കളോടെ എന്നാല്‍ തീര്‍ത്തും പരീക്ഷിണനായി അദേഹം വീട്ടില്‍ തിരിച്ചെത്തും. രോഗിയുടെ മരണവാര്‍ത്ത വരും വരെ അദ്ദേഹം അക്ഷോഭ്യനായി ഇരിക്കും .അപ്പോള്‍ അത്തര്‍ ബൌ കുടുതല്‍ പ്രക്ഷുബ്ധമായിരിക്കും.

ഡോക്ടര്‍ ആയ സ്വന്തം മകന്‍ ശശാങ്ങന്റെ മരണവും അദേഹത്തിന് പ്രവചിക്കേണ്ടി വന്നു. പറയേണ്ടന്ന് കരുതിയതാന്നു പക്ഷെ ഹൃദയാന്തര്‍ഭാഗത്തുനിന്നും മാറ്റൊലി കൊണ്ട ഒരു വൈദ്യന്‍റെ കര്‍ത്തവ്യ ബോധത്തില്‍ നിന്നും അദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലായിരുന്നു. അവസാനം സ്വന്തം നാഡി പിടിച്ചു മരണദേവതയുടെ കാലടി ശബ്ദം ശ്രവിച്ചു ശാന്തിയുടെ മഹാകവാടം കടന്നപ്പോള്‍ അപ്പോള്‍മാത്രം ജിവിതത്തില്‍ ആദ്യമായും അവസാനമായും അത്തര്‍ ബൌ ശാന്തയായി. സ്വയം ആത്മര്‍പ്പണം നടത്തികൊണ്ട് ഭര്‍ത്താവിന്‍റെ കിടക്കയില്‍ വീണു അവരും ജീവിതം പുര്‍ത്തിയാക്കി .....

മശായിയുടെ പിതാവായ  ജഗത് ബന്ധ്ധുവിനു ഒരു മതമുണ്ടായിരുന്നു,  ധര്‍മം യക്ഷരൂപിയായി വന്നു യുധിഷ്ഠിരനോട് ചോദിച്ച ഒരു ചോദ്യം –ലാഭാനാം ഉത്തമം കിം- 

( ലോകത്തിലെ ലാഭങ്ങളില്‍ സരവോത്തമം ഏതു?) യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു ‘ലാഭാനാം ശ്രേയ ആരോഗ്യം, ലോകത്ത് ശ്രേഷ്ഠമായത് ആരോഗ്യം തന്നെ. ഈ മതം തന്നെയാണ് മശായിയും ജിവിത ധര്‍മ്മമാക്കിയത് . അദേഹത്തിന്റെ മനുഷ്യത്വപരമായ മഹത്വവും നന്മയും ധാര്‍മികമായ ഇചാശക്തിയും ഡോക്ടര്‍ പ്രദ്വാത്ബാബുവിനെപോലും സ്വാധിനിച്ചാന്നു കഥ പര്യവസ്സാനിക്കുന്നത്.

എഴുത്തിലെ മൂല്യങ്ങളും നന്മയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും, 1930 കളില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും പ്രവര്‍ത്തികളിലും സ്വധീനിക്കപ്പെട്ട ബാനര്‍ജിയുടെ സമ്പന്നമായ വ്യക്തിത്വത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്. അദേഹത്തിന്റെ ഏറ്റവും മികച്ച കൃതി ഗണദേവത’യാണന്ന് ഒരു പക്ഷമുണ്ടങ്കിലും മലയാളികളായ വായനക്കാര്‍ നെഞ്ചോട്‌ ചെര്തുപിടിച്ച്ചത് ആരോഗ്യനികേതന’മായിരിക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിനേടിയ ആധുനിക ഭാരതീയ ചരിത്ര ശാസ്ത്രജ്ഞരിൽ പ്രമുഖയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രൊഫസറായിരുന്ന റൊമില ഥാപ്പർ.ശാസ്ത്രത്തോടും യുക്തിയോടും എന്നപോലെതന്നെ മതനിരപേക്ഷതയോടും ജ...

ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിനേടിയ ആധുനിക ഭാരതീയ ചരിത്ര ശാസ്ത്രജ്ഞരിൽ പ്രമുഖയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രൊഫസറായിരുന്ന റൊമില ഥാപ്പർ.ശാസ്ത്രത്തോടും യുക്തിയോടും എന്നപോലെതന്നെ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും ഥാപ്പർക്കുള്ള പ്രതിജ്ഞാബദ്ധത പ്രസിദ്ധമാണ്.ഇന്ത്യാ ചരിത്രപഠനത്തിൽ ആര്യ-ദ്രാവിഡ പ്രശ്നങ്ങളെ ഹൈന്ദവ വർഗീയവാദികൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പുസ്തക വായനയുടെ പ്രസക്തി ഏറുന്നു.

അഞ്ച് അധ്യായങ്ങളായാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ആദ്യത്തെ രണ്ട് അദ്ധ്യായങ്ങൾ ഗവേഷണപ്രബന്ധ രൂപത്തിലെഴുതിയവ ആയതുകൊണ്ട് തന്നെ ഗ്രഹിക്കാൻ കുറച്ചു പ്രയാസം തോന്നും.എന്നാൽ മറ്റ് അദ്ധ്യായങ്ങൾ സാധാരണ വായനക്കാർക്കായി പത്രലേഖനശൈലിയിൽ ഉള്ളവയാണ്.

മാക്സ്മുള്ളർ, ജെയിംസ് മില്ല് എന്നിവരുടെ ചരിത്ര രചനകളെ  വിമർശിച്ചുകൊണ്ട് കൂടുതൽ തെളിവുകൾ സഹിതം പരമ്പരാഗത ഹിന്ദുമതത്തിലെ ആവിർഭാവം വിശകലനം ചെയ്യുന്നു. രാഷ്ട്രീയപ്രേരിതമായും മേൽജാതി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും സെമിറ്റിക് മതങ്ങളുടെ ശൈലിയിൽ ഹിന്ദുമതത്തെ പരിഷ്കരിക്കാനുള്ള പുത്തൻ ശ്രമങ്ങളെ ഥാപ്പർ തൊലിയുരിച്ചു കാട്ടുന്നു.ഈ മത പരിഷ്കർത്താക്കൾ ഹിന്ദുമതത്തിലെ മാലിന്യങ്ങൾ ആയ ജാതിവ്യവസ്ഥിതിയെയോ ഉച്ചനീചത്വങ്ങളെയോ നിർമാർജനം ചെയ്യുന്നില്ലെന്നു മാത്രമല്ല അവയെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തെളിയിക്കുന്നു.

ചരിത്രത്തെ സമഗ്ര ആധിപത്യത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നവർക്കെതിരെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവിക മൂല്യസംരക്ഷണത്തിനും വേണ്ടി ഉപയോഗിക്കുകയാണ് ഈ ചരിത്രകാരി.

ഇങ്ങനെ ആര്യദ്രാവിഡ പ്രശ്നങ്ങൾ മറ്റു ചരിത്രകാർ വിശകലനം ചെയ്തതിലെ പോരായ്മകളും ഫാസിസ്റ്റുകളുടെ ദുർവ്യാഖ്യാനങ്ങളും ദുരുപയോഗപ്പെടുത്തലുകളും മാത്രം ചൂണ്ടികാണിച്ച് നിർത്തുന്നില്ല. വിദഗ്ധമായ വിശകലനങ്ങളും നിഗമനങ്ങളിലും നിർദ്ദേശങ്ങളിലും അവസാനിപ്പിക്കുന്നത് കൊണ്ട് ഇത് സമ്പൂർണ്ണമായ കാലികരാഷ്ട്രീയ പ്രസക്തിയുള്ള ഒരു ഉപന്യാസ സമാഹാരമാണെന്ന് പറയാം.